വാഷിംഗ്ടൺ: യുഎസ് സേനയുടെ അഫ്ഗാനിസ്താൻ രക്ഷാദൗത്യത്തിനിടെ അഫ്ഗാൻ യുവതി പെൺകുഞ്ഞിന് ജന്മം നൽകി. അമേരിക്കൻ സേനയുടെ അഫ്ഗാൻ രക്ഷാദൗത്യ വിമാനം ജർമനിയിലെ രാംസ്റ്റീൻ എയർ ബേസിൽ ലാഡിങ്ങിന് തയ്യാറെടുക്കുന്നതിന് തൊട്ടുമുൻപാണ് യുവതി പ്രസവിച്ചത്. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ സേന ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുമുണ്ട്.
അഫ്ഗാനിസ്താൻ താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് യുവതിയേയും സൈന്യം രക്ഷപെടുത്തതി. വിമാനം ഉയർന്നപ്പോൾ തന്നെ യുവതിയുടെ ആരോഗ്യ നില അതീവ ഗുരുതരമായിരുന്നു. വിമാനത്തിലെ വായു മർദ്ദം കുറഞ്ഞതാണ് യുവതിയുടെ ആരോഗ്യ നില മോശമാകാൻ കാരണമായത്. തുടർന്ന് വിമാനം വായു മർദ്ദം വർദ്ധിപ്പിക്കാനായി താഴ്‌ത്തിയിരുന്നു.
രാംസ്റ്റീൻ എയർ ബേസിൽ വിമാനം ഇറക്കിയ ഉടൻ തന്നെ ആരോഗ്യ പ്രവർത്തകരെത്തുകയും യുവതിയേയും കുഞ്ഞിനേയും ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. യുവതിയും കുഞ്ഞും ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും അമേരിക്കൻ സൈന്യം ട്വിറ്ററിൽ കുറിച്ചു.
Medical support personnel from the 86th Medical Group help an Afghan mother and family off a U.S. Air Force C-17, call sign Reach 828, moments after she delivered a child aboard the aircraft upon landing at Ramstein Air Base, Germany, Aug. 21. (cont..) pic.twitter.com/wqR9dFlW1o
— Air Mobility Command (@AirMobilityCmd) August 21, 2021
Comments