ഐപിഎല്ലിൽ നിന്ന് ആദ്യം പുറത്താവുന്ന ടീമായത് മുംബൈ ഇന്ത്യൻസാണ്. സൺറൈസേഴ്സ് ഹൈദരാബാദ് എൽ.എസ്.ജിയെ നിലംപരിശാക്കിയതോടെയാണ് തരിമ്പ് പ്രതീക്ഷയും അസ്തമിച്ചത്. തിരിച്ചടികൾ നേരിടുന്ന മുംബൈ ക്യാമ്പിൽ നിന്ന് പുറത്തുവരുന്നത് ശുഭവാർത്തകളല്ലെന്നാണ് സൂചന. ക്യാപ്റ്റൻ പാണ്ഡ്യക്കെതിരെ ടീമിൽ പടയൊരുക്കം ശക്തമായെന്നാണ് റിപ്പോർട്ടുകൾ.
രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ മുതിർന്ന താരങ്ങളായ ജസ്പ്രീത് ബുമ്രയും സൂര്യകുമാർ യാദവും രഹസ്യ യോഗം ചേർന്ന് ഹാർദിക് പാണ്ഡ്യയുടെ സമീപനത്തിനെതിരെ മാനേജ്മെൻ്റിന് പരാതി നൽകിയെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ എക്സ്പ്രസാണ് വാർത്തകൾ പുറത്തുവിട്ടത്. ടീമിന്റെ പരാജയത്തിനുള്ള കാരണങ്ങൾ, ഇനിയെങ്ങനെ മുന്നോട്ട് പോകണം എന്നിവയാണ് മാനേജ്മെന്റിനെ ധരിപ്പിച്ചത്. ഒരോ താരങ്ങളമായി ടീം മാനേജ്മെന്റ് വ്യക്തിഗതമായി സംസാരിച്ചെന്നാണ് സൂചന.
പുതിയ ക്യാപ്റ്റൻ വന്നതോടെ ടീമിലെ ഒത്തിണക്കം നഷ്ടപ്പെട്ടെന്നാണ് പരാതി. ഡൽഹി ക്യാപിറ്റൽസിനെതിരായ തോൽവിക്ക് പിന്നാലെ മുംബൈ നായകൻ തിലക് വർമ്മയെ പഴിച്ചതും ഇതിനാെരു പ്രധാന കാരണമാണ്. 32 പന്തിൽ 63 റൺസടിച്ച് മുംബൈയെ മത്സരത്തിലേക്ക് തിരികെ കാെണ്ടുവന്നത് തിലകായിരുന്നു. ആ താരത്തെ കുറ്റപ്പെടുത്തിയതിന് ഹാർദിക്കിനെതിരെ വിമർശനം ഉയർന്നിരുന്നു. നിലവിൽ ഒമ്പതാം സ്ഥാനത്താണ് മുംബൈ.