2024ൽ നടക്കുന്ന ടി-20 ലോകകപ്പിലേക്ക് യോഗ്യത നേടി നേപ്പാളും ഒമാനും. ഏഷ്യാ ക്വാളിഫയർ സെമിഫൈനലിൽ യുഎഇയെ എട്ടുവിക്കറ്റിന് തകർത്താണ് നേപ്പാളിന്റെ നേട്ടം. ഒമാൻ പത്ത് വിക്കറ്റിന് ബഹ്‌റൈനെ പരാജയപ്പെടുത്തിയാണ് ടി20 ടിക്കറ്റെടുത്തത്. അടുത്ത വർഷം വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായാണ് ടി-20 ലോകകപ്പ് നടക്കുക.
നേപ്പാൾ -യുഎഇ മത്സരത്തിൽ 8 വിക്കറ്റിനായിരുന്നു നേപ്പാളിന്റെ ജയം. നേപ്പാൾ ചരിത്രത്തിൽ ആദ്യമായാണ് ഒരു ലോകകപ്പിന് യോഗ്യത നേടുന്നത്. ആദ്യം ബാറ്റ് ചെയ്ത യുഎഇ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 134 റസ് നേടി. മറുപടി ബാറ്റിംഗിൽ 51 പന്തിൽ 64 റസ് നേടിയ ആസിഫ് ഷെയ്ഖും 20 പന്തിൽ 34 റസ് നേടിയ ക്യാപ്റ്റൻ രോഹിത് പൗഡലും ചേർന്ന് നേപ്പാളിനെ അനായാസ വിജയത്തിലെത്തിക്കുകയായിരുന്നു. 64 റസ് നേടിയ വൃത്യ അരവിന്ദാണ് യുഎഇയുടെ ടോപ്പ് സ്‌കോറർ. നേപ്പാളിനായി കുശാൽ മല്ല 3 വിക്കറ്റ് വീഴ്‌ത്തി. അർദ്ധ സെഞ്ചറിയുമായി പുറത്താകാതെനിന്ന ആസിഫ് ഷെയ്ഖാണ് നേപ്പാളിനെ വിജയത്തിലെത്തിച്ചത്.
ഏഷ്യൻ ക്വാളിഫയറിലെ സെമി പോരാട്ടത്തിൽ ഗോകർണേശ്വറിലെ മുൽപാനി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നേപ്പാൾ യുഎഇയെ കീഴടക്കിയത്. ആവശ്യത്തിനു കസേരകൾ പോലുമില്ലാത്ത സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞാണ് നേപ്പാളിന്റെ മത്സരം ആരാധകർ കണ്ടത്. സ്റ്റേഡിയത്തിന്റെ മതിലിലും പുറത്തുള്ള കെട്ടിടത്തിന്റെ മുകളിലും വരെ കളി കാണാൻ ക്രിക്കറ്റ് ആരാധകർ വലിഞ്ഞു കയറി. പ്രാഥമിക റൗണ്ട് കടന്ന് ഒമാനും ആദ്യമായാണ് ലോകകപ്പിനെത്തുന്നത്.
ട്വന്റി20 ലോകകപ്പിൽ 20 ടീമുകളാണു മത്സരിക്കുന്നത്. അഞ്ച് ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകളിലായാണ് മത്സരം. ഇതുവരെ 18 ടീമുകളാണ് ലോകകപ്പ് യോഗ്യത നേടിയത്. ആഫ്രിക്കൻ ക്വാളിഫയർ വിജയിച്ചെത്തുന്ന രണ്ടു ടീമുകളും ലോകകപ്പ് കളിക്കും.